സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. ലോക്കഡോൺ പശ്ചാത്തലത്തിൽ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമായി തുടരാനാണ് സർക്കാർ തീരുമാനം.
ഇന്നും നാളെയും അവശ്യ സർവീസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ ആയിരിക്കും തുറന്ന് പ്രവർത്തിക്കുക. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്ന് ഒരാൾക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ ഇന്നും നാളെയും അനുവാദമുള്ളൂ. അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവീസ് മാത്രമായിരിക്കും കെഎസ്ആർടിസി നടത്തുക.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ടിപിആർ കുറയാത്തതിനാൽ നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെ തുടരും. സംസ്ഥാനത്ത് ടിപിആർ കുറയാത്ത സാഹചര്യത്തിൽ ആണ് ഈ തീരുമാനം.