ചെന്നൈ/ ബംഗളൂരു: കേരളത്തില്‍ സിക്ക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും ജാഗ്രതയില്‍. തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. വാളയാര്‍, മീനാക്ഷിപുരം അടക്കം ചെക്ക് പോസ്റ്റുകളിലും 14 സ്ഥലങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്.
പ്രതിരോധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ എല്ലാ ജില്ലകളോടും കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാമരാജനഗര്‍, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നൽകി.
തിരുവനന്തപുരത്തെ പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിക്കാണ് കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെയാണ് 14 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരിലാണ് ഭൂരിഭാഗവും വൈറസ് ബാധ കണ്ടെത്തിയത്.