ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയ പ്രദേശത്തെ റെയിൽവേ ട്രാക്കുകൾ പുനഃസ്ഥാപിച്ചു. ഈ റൂട്ടിലൂടെയുള്ള ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു. അപകടത്തെ തുടർന്ന് നാല് പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.
അതേസമയം, ഗോണ്ട ട്രെയിൻ അപകടത്തിൽ അട്ടിമറി നടന്നുവെന്ന റിപ്പോർട്ടുകൾ ഉത്തർപ്രദേശ് പൊലീസ് നിഷേധിച്ചു. സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. അപകട കാരണം കണ്ടെത്താൻ പോലീസും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും അപകടസ്ഥലം പരിശോധിച്ചു.