നുണപരിശോധനയ്ക്കിടെ ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയെന്ന ആരോപണം പ്രധാനപ്രതി സഞ്ജയ് റോയ് നിഷേധിച്ചു. താൻ സെമിനാർ ഹാളിൽ എത്തുമ്പോൾ ഡോക്ടർ മരിച്ച നിലയിൽ ആയിരുന്നുവെന്നും മൃതദേഹം കണ്ട് താൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് നുണ പരിശോധനയിൽ സഞ്ജയ് റോയ് പറഞ്ഞത്. താൻ നിരപരാധിയാണെന്നും പോലീസ് തന്നെ കേസിൽ കുടുക്കിയെന്നും മൊഴിയിൽ പറയുന്നു.
നേരത്തെ കുറ്റം ഏറ്റു പറഞ്ഞ ശേഷമാണ് സഞ്ജയ് റോയ് നുണ പരിശോധനയിൽ മൊഴി മാറ്റിയത്. ആഗസ്റ്റ് 25 ന് കൊൽക്കത്ത പ്രസിഡൻസി സെൻട്രൽ ജയിലിൽ വച്ചു നടത്തിയ നുണ പരിശോധനയിലാണ് സഞ്ജയ് റോയ് കുറ്റം നിഷേധിച്ചത്.10 ചോദ്യങ്ങൾ ആണ് നുണ പരിശോധനയിൽ സിബിഐ സഞ്ജയ് റോയിയോട് ചോദിച്ചത്. എന്നാൽ നുണ പരിശോധനയിലെ മൊഴി കോടതി തെളിവായി സ്വീകരിക്കുകപതിവില്ല.