തിരുവനന്തപുരം: തൃശൂർ ഡിസിസി മുൻ പ്രസിഡന്റ് എം.പി. വിന്‍സന്റ് 22 ലക്ഷം വാങ്ങിയെന്ന പത്മജ വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
ഇത് പത്മജയുടെ ആരോപണം മാത്രമാണെന്നും ഇത്തരത്തില്‍ ഒരു പരാതി ആര്‍ക്കും കിട്ടിയിട്ടില്ലെന്നും സതീശന് പ്രതികരിച്ചു.
തനിക്കോ കെപിസിസി പ്രസിഡന്റിനോ ഇത് സംബന്ധിച്ച പരാതി കിട്ടിയിട്ടില്ല. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ വ്യാജ ആരോപണവുമായി പത്മജ രംഗത്തുവരികയാണ്. ഒരു പാര്‍ട്ടിയെ വഞ്ചിച്ച് പിന്നില്‍ നിന്ന് കുത്തി പോയവര്‍ക്ക് എന്തും പറയാമല്ലോയെന്നും സതീശന് ചോദിച്ചു.