ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്റെ കരിമണല്‍ ഖനനം ചോദ്യംചെയ്തുള്ള ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും.
പത്ത് ലക്ഷം ടണ്‍ കരിമണല്‍ സിഎംആർഎല്‍ തോട്ടപ്പള്ളിയില്‍നിന്ന് കടത്തിയെന്ന് ഹർജിയില്‍ ആരോപിക്കുന്നു.
മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്. സീതിലാല്‍ നല്കിയ ഹർജിയിലാണ് ഇന്ന് വാദം കേള്‍ക്കുക. സംസ്ഥാന സർക്കാരിന്റെയും സിഎംആർഎല്ലിന്റെയും വാദമാണ് ഇന്ന് നടക്കുക.
99 കോടിയോളം രൂപ വിലമതിക്കുന്ന കരിമണലാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോയത്. കരിമണല്‍ എടുക്കാൻ അനുവാദം നല്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.