ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചു. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
ശബരിമലയിൽ പുതുതായി നിർമിക്കുന്ന ഭസ്മ കുളത്തിന് ശിലാസ്ഥാപനം ഇന്നലെ നടന്നു. മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപം പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം ആർ രാജേഷാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദേവസ്വം മരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുക.