തിരുവനന്തപുരം: ഇനി നാലു നാൾ സംസ്ഥാനം കനത്ത സുരക്ഷ വലയത്തിൽ. വലിയ വർഗ്ഗീയ ലഹളക്ക് സാധ്യതയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഡിജിപിയുടെ അടിയന്തിര പ്രാധാന്യമുള്ള ജാഗ്രതാ നിര്‍ദ്ദേശ സർക്കുലർ.
വടക്കന്‍ കേരളത്തില്‍ പ്രത്യേക സുരക്ഷ പാലിക്കാനും പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് അവധിയിലുള്ള മുഴുവന്‍ പോലീസുകാരോടും തിരിച്ച് ജോലിയ്ക്ക് കയറാനും നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ തിങ്കളാഴ്ച കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് വാട്സ്ആപ്പുകളിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിരുന്നു. അജ്ഞാത സന്ദേശം വ്യാപകമായി പ്രചരിക്കുകയും ഇതേ തുടര്‍ന്ന് കേരളത്തില്‍ തെരുവിലിറങ്ങിയ യുവാക്കള്‍ പലഭാഗങ്ങളിലും
വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തുരുന്നു.
ഇതിന് തുടര്‍ച്ചയായാണ് അക്രമ സാധ്യത ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. മലബാർ മേഘലയിൽ പ്രത്യേക ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.