നടവരവിലും കാണിക്കയിലും, കോടികൾ കുറഞ്ഞതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ . കാണിക്കയും പണവും ഇല്ലാതാക്കിയവർ ക്ഷേത്രങ്ങളേ തകർക്കുകയാണ്. അവർ ക്ഷേത്രങ്ങൾ നശിപ്പിക്കുകയാണ്. ജീവനക്കാരേ തകർക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.കാണിക്ക ഇടരുതെന്ന് ആർ.എസ്.എസ് ഹിന്ദു ഐക്യവേദി, ഹൈന്ദവ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരേ ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ. പത്മകുമാർ രംഗത്ത്എത്തി . എല്ലാ ഭക്തരും പണം തന്ന് സഹായിക്കണം എന്നും കാണിക്ക ഇടണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വലിയ കോടികൾ മുൻ വർഷത്തേതിലും നഷ്ടം വന്നു. ആർ.എസ്.എസും, ഹിന്ദു സംഘടനകളും ക്ഷേത്രം തകർക്കാനും ജീവനക്കാരേ നശിപ്പിക്കാനും ശ്രമിക്കുന്നു എന്നും അദ്ദേഹം സംഘടനകളുടെ പേരുകൾ പറയാതെ ആഞ്ഞടിച്ചു.
ദേവസ്വത്തിന്റെ ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചരണം വ്യാപകമായി നടക്കുന്നു. അതൊരു രാഷ്ട്രീയ പ്രശനമാണ്.ഇത് വലിയ വിഷയമായി ഉയർത്തി കൊണ്ടുവരികയാണ് ചിലർ.തെറ്റായ പ്രചരണം കൊടുത്ത് ക്ഷേത്രങ്ങളേ തകർക്കുകയാണ്.വളരെ ബോധ പൂർവ്വമായ ശ്രമം നടക്കുന്നു. ഇവിടെ വേതനം വാങ്ങുന്ന ജീവനക്കാർ മറ്റ് മതക്കാർ ഒന്നും അല്ല. എല്ലാവരും ഹിന്ദുക്കൾ തന്നെയാണ് എന്ന് ഓർക്കണം. അവർക്ക് ശബളം നല്കാനും മുൻ ജീവനക്കാർക്ക് പെൻഷൻ നല്കാനും ഞങ്ങളുടെ കൈയ്യിൽ പണം വേണം. ദേവസ്വത്തിനു പണം വേണം.
രാഷ്ട്രീയമായി ഇടപെട്ട് ദേവസ്വത്തിനു ലഭിക്കേണ്ട പണവും നടവരവും ഇല്ലാതാക്കി ജീവനക്കാരേയും ക്ഷേത്രത്തേയും തകർക്കുന്നത് വളരെ ദുഖകരമാണ്. ആർ.എസ്.എസ്, ഹിന്ദു ഐക്യ വേദി നേതാക്കളാണ് ക്ഷേത്രങ്ങളിൽ നയാ പൈസ കാണിക്ക ഇടരുത് എന്നു പറഞ്ഞത്. ശശികല ടീച്ചറും, സുരേഷ് ഗോപിയും, ഉൾപ്പെടെ സമരത്തിനു നേതൃത്വം നല്കുന്ന കെ.സുരേന്ദ്രനും എല്ലാവരും എല്ലായിടത്തും ഈ പ്രചരണം നടത്തുന്നു. പണം വരുന്നത് തടഞ്ഞ് ക്ഷേത്രത്തേ തകർക്കാൻ പല കേന്ദ്രങ്ങളിൽ നിന്നും നീക്കം വരുന്നു.