വയനാട്ടിൽ ഉരുൾപൊട്ടലിൽ മുന്നറിയിപ്പുകൾ അവഗണിച്ചതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. വയനാട് ദുരന്തത്തെക്കുറിച്ചുള്ള നിർണായക റിപ്പോർട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ആളുകളെ പുനരധിവസിപ്പിക്കാൻ സംവിധാനമില്ലാത്തത് ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതാണ് ഇത്രയും വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.