ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎഇ. ഇന്ത്യയിൽ കോവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ യു.എ.ഇ നീട്ടി. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കുറയുന്ന മുറയ്ക്ക് വിലക്ക് മാറ്റും എന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
നേരുത്തെ ഉണ്ടായിരുന്ന വിലക്ക് ജൂണ്‍ 30 ന് അവസാനിക്കുമെന്നും ജൂലൈ ആദ്യ വാരം മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നുമുള്ള തരത്തിലുള്ള സൂചനകൾ ഉണ്ടായിരുന്നു. എന്നാല്‍ ജൂലൈ ആറു വരെ ഇന്ത്യക്കാര്‍ക്കു നേരിട്ടു പ്രവേശനം നല്‍കേണ്ടതില്ലെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പിന്നീട് അറിയിക്കുകയായിരുന്നു.
ജൂലൈ ആദ്യവാരത്തോടെ വിലക്ക് നീക്കുമെന്ന് കരുതി മലയാളികൾ അടക്കം നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയുകയും ചെയ്തിരുന്നു. ഇവരോടെല്ലാം ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റുകള്‍ പുനക്രമീകരിക്കാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. യുഎഇയ്ക്കു പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.