നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ മാലിന്യടാങ്കില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ രണ്ടുയുവാക്കള്‍ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡ സെക്ടര്‍ ആറിലാണ് സംഭവം. സന്ദീപ് (22), വിശാല്‍ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്. ടാങ്കിനിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ മറ്റ് രണ്ട് സുഹൃത്തുക്കളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നിനുപുറകെ ഒന്നായി പന്തെടുക്കാന്‍ നാലുപേരും ടാങ്കില്‍ ഇറങ്ങുകയായിരുന്നു. ജല്‍ നിഗം ഓപ്പറേറ്റര്‍ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കള്‍ ഇത് കേൾക്കാതെ ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി പേര് സ്ഥലത്ത് തടിച്ചുകൂടി. ജല്‍ നിഗം ഓപ്പറേറ്ററും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും പുറത്തെടുത്ത് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേ മരണപ്പെട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.