പന്തളം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വിദേശത്തു ജോലിചെയ്തിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ മേലേതിൽ വിളപറമ്പിൽ ജിതിൻ ആർ .അരവിന്ദാണ് (33) അറസ്റ്റിലായത്. 2016 ഫെബ്രുവരിയിൽ പന്തളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ പരിചയപ്പെട്ട പ്രതി ഫോണിൽ വിളിച്ചും നേരില്‍കണ്ടും പ്രേമാഭ്യർഥന നടത്തി പെൺകുട്ടിയെ പ്രലോഭിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്നു പറഞ്ഞു തമിഴ്നാട്ടിലെ ചെങ്കോട്ടയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇതിനുശേഷം 2019 മാർച്ചിൽ ഇയാൾ കുവൈത്തിൽ പോയി ഇലക്ട്രിക്കൽ സൂപ്പർവയിസറായി ജോലിചെയ്തു വരുകയായിരുന്നു. ലൂക്ക്ഔട്ട് നോട്ടീസും ബ്ലൂ നോട്ടീസും നിലവിലുണ്ടായിരുന്ന പ്രതി ചൊവ്വാഴ്ച നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. പന്തളം സി.ഐ എസ്. ശ്രീകുമാർൻ്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി.