കോട്ടയം: കേരള കോൺഗ്രസ് പാർട്ടി പുനരുജ്ജീവിപ്പിക്കാൾ ജോസഫ് പക്ഷം…?. സ്ഥാനാർത്ഥി നിർണ്ണയം മാണിയും മകനും ചേർന്ന് ഏകപക്ഷീയമായി തീരുമാനിച്ചതോടെ കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്. സീറ്റ് തീരുമാനത്തിൽ പ്രതിഷേധിച്ച് ജോസസ് ഗ്രൂപ്പ് യോഗം നിർണ്ണായകമായി തൊടുപുഴയിൽ തുടരുകയാണ്.
കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് പി.ജെ ജോസഫ് പ്രതീകരിച്ചു. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും ജോസഫ് പറഞ്ഞു. അസാധാരണമായ തീരുമാനമാണിത്. ജില്ലക്ക് പുറത്തുനിന്നൊരാള്‍ മത്സരിക്കാന്‍ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും അവഗണിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.
റോഷി അഗസ്റ്റില്‍ ഇടുക്കിയില്‍ മത്സരിച്ചത് ജില്ല മാറിയല്ലേയെന്നും ജോസഫ് ചോദിച്ചു. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയാണ് അറിയിച്ചത്. പി ജെ ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും സമ്മര്‍ദവും മറികടന്നാണ് തീരുമാനം. കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ പി ജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാത്ത മാണി വിഭാഗത്തിന്റെ നിലപാടില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയിലാണ്.
ഇതിനിടെ ജോസഫ് പക്ഷം തൊടുപുഴയിൽ യോഗം ചേരുന്നുണ്ട്. പാർട്ടി പുനരുജീവിപ്പിക്കുന്നതടക്കം നിർണ്ണായക തീരുമാനത്തിന് യോഗം വേദിയാവും. അതെ സമയം കോൺഗ്രസ് നേതാക്കളുമായി ജോസഫ് ആശയ വിനിമയം നടത്തുന്നുണ്ട്.