കോടികൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്.ഷെയര്‍ ട്രേഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്കി കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. മണ്ണന്തല സ്വദേശിയായ ഗവ. എൻജിനിയറെയും തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജരെയും കബളിപ്പിച്ചത്.എഞ്ചിനിയര്‍ക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജര്‍ക്ക് ഏഴുലക്ഷം രൂപയുമാണ് നഷ്ടമായത്. രണ്ടു പേരുടെയും പരാതികളില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എൻജിനിയർക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജർക്ക് ഏഴുലക്ഷം രൂപയും നഷ്ടമായി. രണ്ടു പേരുടെയും പരാതികളിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ്പ് ആണെന്ന് പറഞ്ഞ് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ആദ്യമൊക്കെ പണം കിട്ടിയതോടെ എൻജിനിയർ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അക്കൗണ്ടിൽനിന്ന് 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു.