ഡൽഹി : രാജ്യത്ത് ദൈനംദിന ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളും വ്യാജം. വ്യാജ തിരിച്ചറിയൽ രേഖയോ വിലാസമോ ഉപയോഗിച്ചാണ് ഇത്തരം കാർഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (ഡി ഒ ടി ) നടത്തിയ സർവ്വെയിലാണ് വ്യാജ കാർഡുകൾ സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നത്. ഇത്തരം കണക്ഷനുകൾ റദ്ദ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് സേവന രാധാകകൾക്ക് ഡി ഒ ടി കത്ത് നൽകി.
എയർടെൽ, എംടിഎൻഎൽ , ബിഎസ്എൻഎൽ , റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നി ടെലികോം സേവന ദാതാക്കളുടെ കണക്ഷനുകളിലാണ് പ്രധാനമായും വ്യാജന്മാർ കടന്നുകയറിയത്. ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കി വ്യജ ഉപഭോക്തക്കളുടെ ഒരു ലിസ്റ്റ് ഡി ഒ ടി കമ്പനികൾക്ക് നൽകുകയും ചെയ്തു. അവരുടെ രേഖകൾ അടിയന്തിരമായി പുനഃപരിശോധിക്കാനും കണ്ടെത്തിയവരുടെ കണക്ഷൻ വിച്ഛേദിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇത്തരം വ്യാജ സിമ്മുകൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളോ ഓൺലൈൻ തട്ടിപ്പുകളോ നടത്തുന്നതായാണ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നടത്തിയ സർവ്വെയിൽ കണ്ടെത്തിയത്.
114 കോടി മൊബൈൽ ഫോൺ കണക്ഷനുകളിൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (AI&DIU) നടത്തിയ സർവ്വെയിലാണ് 21 ലക്ഷം സിം കാർഡുകൾ വ്യാജമെന്ന് കണ്ടെത്തിയത്.
1.92 കോടി സിം കാർഡുകൾക്ക് പരിശോധിച്ചതിൽ ഉപഭോക്തക്കൾക്ക് ഉപയോഗിക്കാവുന്ന ഒമ്പത് സിം കാർഡുകളുടെ പരിധി മറികടന്ന് ഒരു വ്യക്തി വളരെയധികം മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളിലും സബ്സ്ക്രൈബർ ഡാറ്റാബേസിൽ തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും വിലാസത്തിൻ്റെ തെളിവുകൾ തെറ്റായി നൽകിയവരുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പൗരന്മാർക്ക് തങ്ങളുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകൾ അറിയാനും അവർ അപേക്ഷിച്ചിട്ടില്ലാത്ത ഏതെങ്കിലും സിം കാർഡ് ഉണ്ടെങ്കിൽ അതിൻ്റെ കണക്ഷൻ വിച്ഛേദിക്കാനും കഴിയുന്ന പൗര കേന്ദ്രീകൃത സംരംഭമായ സഞ്ചാര് സാഥിയുടെ ഭാഗമായാണ് രാജ്യവ്യാപകമായി സിം കാർഡുകളുടെ വിശകലനം ആരംഭിച്ചത്. ‘സഞ്ചാർ സാഥി’ പോർട്ടൽ ഉപയോഗിക്കുമ്പോൾ ശരിയായ ഡാറ്റകൾ നൽക്കണം. 21.08 ലക്ഷം ഉപയോഗമല്ലാത്ത കാർഡുകൾ കണ്ടെത്തി. ഇത്തരം സിം കാർഡുകൾ പ്രവർത്തനരഹിതമാക്കൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആവശ്യപ്പെട്ടു.